Monday, September 14, 2009

മല്ലു ഭഗവത് ഗീത

കുരുക്ഷേത്ര ഭൂമി വെടിപ്പാക്കി ഇട്ടിരുന്നു.

കതിനയും ചെണ്ടയും മുഴങ്ങി. രണഭേരികള്‍ ഉയര്‍ന്നു.

യുദ്ധസന്നദ്ധരായി സൈന്യം മുഖാമുഖം നിന്നു.

“റെഡി സ്റ്റാര്‍ട്ട്”.

പാണ്ഡവന്മാരുടെ ചേകോന്‍ വിജയന് ഒരു മടി. അപ്പുറത്ത് എല്ലാം ബന്ധുക്കള്‍, സഖാക്കള്‍.

അച്യുതന്‍ വിജയനെ വിളിച്ചു. ചെവിയില്‍ ഗീത ഓതി.” അവന്മാര്‍ തീട്ടത്തിലെ ചെറിപ്പഴമാണ്. അടിയെടാ അവന്മാരെ”.

(അച്യുതാനന്ദന്‍ വിജയന്റെ ചെവിയില്‍ ഓതിയ ഉപദേശത്തെ “ഉള്ള മണ്ണില്‍ ഉറച്ചു നില്‍ക്കും ഉയിരു പോയാലും” എന്ന പേരില്‍ ദേശാഭിമാനി പുസ്തകമാക്കി. ആകെ അച്ചടിച്ചത് അഞ്ഞൂറെണ്ണം വിറ്റത് ഒന്‍പത്)
ഉപദേശത്തില്‍ വീര്യമാര്‍ന്ന് വിജയന്‍ അമ്പുകള്‍ പായിച്ചു.അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്നായി.
ദ്രോണര്‍, ദ്രുപദര്‍, രവീന്ദ്രര്‍, ലോറന്‍സ്, അപ്പുക്കുട്ടന്‍ .............എല്ലാവരുടേയും തലയറ്റു.
ശങ്കരന്‍ ഒരു തെങ്ങിന്റെ പിന്നില്‍ ഒളിച്ചിരുന്ന് രക്ഷപെട്ടു.
ജയാരവങ്ങളോടെ വിജയന്‍ തേരില്‍ നിന്നിറങ്ങി പാഞ്ചജന്യം മുഴക്കി.
ആ ശംഖില്‍ അച്യതന്‍ കറന്റ് കമ്പി ഘടിപ്പിച്ചിരുന്നു.
അനന്തരം എഴുത്തച്ച്ഛന്‍ ഗാന്ധാരീവിലാപം എഴുതി.

Wednesday, September 9, 2009

എസ് ആകൃതിയിലുള്ള കത്തി

ഇറച്ചിക്കടയില്‍ നിന്നും ഇറങ്ങി ഓടിയ കോഴി ആലപ്പുഴയിലെത്തി കൊല്ലനെ കണ്ടു.

‘ഒരു കത്തി തരുമോ” - കോഴി ചോദിച്ചു.
“ഇരു നൂറ്റി നാല്പത് രൂപ” - കൊല്ലന്‍ പറഞ്ഞു.
കോഴി തൂവലിനിടയില്‍ നിന്നും ഒരു ക്രെഡിറ്റ് കാര്‍ഡ് എടുത്തു നീട്ടി.

“നീയാര്‍ വിന്‍സന്റ് പോളോ” കൊല്ലന്‍ പരിഹസിച്ചു.

സങ്കടം വന്ന കോഴി എറണാകുളത്തെത്തി സെബാസ്ത്യന്‍ പോളിനെ കണ്ടു.
“ഞാനിപ്പം എം.പി.യല്ല” പോള്‍ കൈമലര്‍ത്തി.

കോഴി പിന്നെ തിരുവനന്തപുരത്തെത്തി ഏഷ്യാനെറ്റില്‍ കയറി മറ്റേ കോഴിയെ അന്വേഷിച്ചു.

ഇവിടന്ന് അടിച്ചോടിച്ചെന്നും മറ്റേ ചാനലില്‍ കാണുമെന്നും കന്നടക്കാരന്‍ പുട്ടണ്ണ പറഞ്ഞു.

പുറത്തിറങ്ങി കോഴി കാഴ്ചകള്‍ കണ്ടു നടന്നു.

പെട്ടെന്ന് സി-ഡിറ്റില്‍ നിന്നും ഭീകരമായൊരു ശാസ്ത്രീയസംഗീതം കേട്ട് കോഴി ഞെഞ്ചത്തടിച്ചു നിലവിളിച്ചു.

കരഞ്ഞു കൊണ്ട് കോഴി ഇറച്ചിക്കടയിലേക്ക് തിരിഞ്ഞോടി.

കശാപ്പുകാരന്‍ “എസ്” ആകൃതിയിലുള്ള ഒരു കത്തി കൊണ്ട് കോഴിയെ കൊലപ്പെടുത്തി.

“പീസാക്കണോ.........?“ കശാപ്പുകാരന്‍ ചോദിച്ചു.

“ആയിക്കോട്ടെ” കോഴി പറഞ്ഞു. “ മനോരമ, മാതൃഭൂമി, മംഗളം .........എല്ലാപേര്‍ക്കും കൊടുക്കാനുള്ളതല്ലേ....
പീസ്........പീസ്.......ആക്കിക്കോ..................................”

Monday, September 7, 2009

അത് ഷക്കീലയുടേതായിരുന്നില്ല!

അതെ അത് ഷക്കീലയുടേതയിരുന്നില്ല. അന്ന് കണ്ടത്. നിര്‍വൃതിയടഞ്ഞത്, തിയേറ്ററിലെ കസേരയില്‍ മുറുകെ പിടിച്ചിരുന്നത്, ചൂളമടിച്ച് പ്രോത്സാഹിപ്പിച്ചത്. അതൊന്നും ഷക്കീലയുടെ “മറ്റേത്” കണ്ടായിരുന്നില്ലത്രേ!.

ഷക്കീലക്കും ഒരു ഡ്യൂപ്പുണ്ടായിരുന്നു. ഒരു സുരയ്യ ഭാനു. മനോരമ ഓണപ്പതിപ്പില്‍ പ്രേക്ഷക ഹൃദയങ്ങളില്‍ കനല്‍ കോരിയിട്ട് സുരയ്യ ഭാനു അത് വെളിപ്പെടുത്തുന്നു. “അത് ഞാനായിരുന്നു”.

ഷക്കീല മാത്രമല്ല, എന്റെ ഓമനകളായിരുന്ന മറിയ,ഹേമ,രേഷ്മ, സിന്ധു ഒക്കെ എനിക്ക് കാണിച്ചു തന്നിരുന്നതൊക്കെ വ്യാജമായിരുന്നത്രേ.

ചുണ്ടുകടിക്കുകയും കണ്ണടക്കുകയും വികാരം പ്രകടിപ്പിക്കുകയും മാത്രമാണ് ഇവര്‍ ചെയ്യുന്നത്. ബാക്കി അഭിനയിക്കുന്നത് സുരയ്യയുടെ മുഖമൊഴിച്ചുള്ള അവയവങ്ങളാണ്.

മാമി, ഡ്രൈവിങ്ങ് സ്കൂള്‍, കല്ലുവാതുക്കല്‍ കത്രീന, എണ്ണത്തോണി............................

ഭഗവാനേ.................കൊഴുത്തുരുണ്ട് തുളുമ്പി നിന്ന അതൊക്കെ സുരയ്യയുടേതായിരുന്നോ..................



ഫയറില്‍ നന്ദിതാ ദാസിന്റെ “അത്” കണ്ട് സായൂജ്യമടഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പത്രങ്ങള്‍ പറഞ്ഞു അത് നന്ദിതയുടേതല്ല ഡ്യൂപ്പിന്റേതായിരുന്നു എന്ന്. അന്ന് വലിയ നിരാശ തോന്നിയില്ല. നന്ദിതാ ദാസിന്റെ “അത്” കാണുക എന്നത് അതിമോഹമാണ് എന്നറിയാമായിരുന്നു. അല്ലെങ്കിലും മറ്റേത് കാണാനല്ലല്ലോ ഫയറിന് കയറിയത്.

പക്ഷേ അതു പോലാണോ മാമി കാണാന്‍ ഇടിച്ചു കയറിയത്. എണ്ണത്തോണിക്ക് ക്യൂ നിന്നപ്പോള്‍ പേഴ്സ് അടിച്ചുമാറ്റപ്പെട്ടത്.
ഡ്രൈവിങ്ങ് സ്കൂള്‍ കണ്ടിറങ്ങിയപ്പോള്‍ അയല്‍ പക്കത്തെ ചേച്ചി മൂക്കത്ത് വിരല്‍ വച്ചത്.
പണവും നാണവും നഷ്ടപ്പെടുത്തിയതെല്ലാം പാഴായിരുന്നു.
ജഗദീശ്വരാ......................സെക്സിലും മായമോ..................
ഇനി ഒന്നേ ഉള്ളൂ പോംവഴി..................... സുരയ്യ ഭാനുവിനെപ്പോലെ സെക്സ് പടങ്ങളില്‍ മുഖമൊഴിച്ച് മറ്റേതും കാണിക്കാന്‍ ആണുങ്ങളെ ആവശ്യമുണ്ടോ എന്ന് അന്വേഷിക്കട്ടെ................
പോയ കാശ് അങ്ങിനെയെങ്കിലും മൊതലാക്കട്ടെ.....................
എങ്കിലും എന്റെ ഷക്കീലേ.........................എന്നോട് ഈ ചതി വേണ്ടായിരുന്നു.